Saturday, April 30, 2011

പ്രണയവും,ബുദ്ധിയും.കുടുംബവും.


പ്രണയത്തിനു കണ്ണില്ല എന്നു പറയുന്നവരേ ഇതു വായിക്കരുത്.കാരണം "കണ്ണില്ല" എന്ന വാക്ക് ഇവിടെ ഞാന്‍ "ബുദ്ധിയില്ല" എന്ന വാക്കിനോടു ഉപമിപ്പിക്കുന്നു.പ്രണയത്തിനു കണ്ണുവേണം എന്നാലേ അതുമൂലമുണ്ടാകുന്ന വിപത്തുകളെ കാണാന്‍കഴിയൂ.അതിലൂടെ മാത്രമേ ഒരു നല്ല പ്രണയങ്ങളുടെ കാമുകന്‍/കാമുകി ആകാന്‍ കഴിയൂ.

കാമുകന്റെ/കാമുകിയുടെ ചിന്തവരുമ്പോള്‍ തൃശൂര്‍പൂരം വെടികെട്ടുപോലെ മിന്നിത്തിളങ്ങുകയും,കണ്ണൂര്‍ കൂത്തുപറമ്പ് ബോംബുകളെപ്പോലെ വക വെയ്ക്കാതെ വരുമ്പോള്‍ രക്തസാക്ഷികളായി മാറുന്നത് നിങ്ങളുടേയും ചേര്‍ത്ത് മൂന്നു കുടുംബങ്ങള്‍ ആയിരിക്കും.

Monday, April 25, 2011

പ്രതീക്ഷകള്‍ മനസ്സു നിറക്കുമ്പോള്‍



വെയില്‍ കൊരുത്തെടുത്ത
പവിഴമുത്തുകള്‍ പോലെ
മഴയുടെ ചിരിമൊട്ടുകള്‍
ഭൂമിയെ അണിയിച്ചിരിക്കുന്നു.

നിശകള്‍ പകലിലേക്ക്
അലിഞ്ഞില്ലാതാവുന്നു.

നഗരത്തിന്റെ ഇരമ്പല്‍
വാക്കുകളുടെ ശബ്ദങ്ങള്‍
എല്ലാം അസ്ഥതയുടെ ചിന്ഹങ്ങള്‍.

മനസ്സ് ജീവിതഗേഹത്തില്‍
വീണുടഞ്ഞു കിടക്കുന്നു.
ദിനങ്ങള്‍ക്ക് മൂര്‍ച്ചയേറുന്നു.
'ഒരു ശില്പിക്കും പുനര്‍നിര്‍മ്മിക്കാന്‍
കഴിയാത്ത ഒന്നാണ്‌ മനസ്സ്'.
കടലിന്റെ നാഡികളാകാന്‍
നദികള്‍ക്ക് കഴിയുന്നു.
ഉപ്പുവെള്ളത്താല്‍ നീറുന്ന
സമുദ്രത്തിനു പുഴകള്‍ ആശ്വസമേകുന്നു.

പ്രതീക്ഷകള്‍ക്ക് മനസ്സിനെ
പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുമോ?
എങ്കില്‍,
എനിക്ക് അവള്‍ തരുന്ന
പ്രണയവും,സ്നേഹവും
മറ്റൊരു പകലിലേക്കുള്ള
പ്രതീക്ഷയാണ്;
കടലിന്റെ നാഡികള്‍ പോലെ
നദികളുടെ കൈവഴികള്‍ പോലെ.



Thursday, April 21, 2011

നഷ്ടപ്പെടുന്നത്...


കിട്ടുന്നതെല്ലാം
ഒരിക്കല്‍
നഷ്ടപ്പെടും;
സ്നേഹം,പ്രണയം,
വാത്സല്ല്യം എല്ലാം,
മാതൃത്ത്വം ചുരത്തിയ
മുലപ്പാല്‍ മണമുള്ള
ഓര്‍മ്മകള്‍ പോലും.
ഈ ധരിത്രി പോലും അന്യം.
പക്ഷെ മരവിച്ചു
തുടങ്ങിയ മാനവ
കുലത്തിനു
നഷ്ടത്തിന്റെ
കണക്കുകള്‍
അറിയില്ല.
പൊയ്ക്കാല്‍
മനസ്സിനെ
മറവിയുടെ
ചാട്ടാവാറിനാല്‍
മുന്നോട്ടു പായിക്കുന്നു;
ലക്ഷ്യസ്ഥാനമില്ലാതെ.
വേദനയേറ്റ മനസ്സ്
തട്ടിയുടച്ച സമയങ്ങള്‍
അസ്തമനത്തിന്റേതായിരുന്നു.
മറവിയില്‍ ഒരു
കുഞ്ഞുപൊട്ടുപോലെ
ഒരു വെളിച്ചം കാണുന്നു
അത് അവളായിരിക്കും;
പ്രണയത്തിന്റെ
വഴികാട്ടിയായി കത്തുന്ന
വെളിച്ചത്തിന്റെ
ഉയരമുള്ളവള്‍.
മുനിഞ്ഞു കത്തുമ്പോഴും
ഇരുട്ടില്‍ വഴികാട്ടി
ആയവള്‍.
എന്റെ യാത്രകള്‍ ഇനി
അവളിലേക്ക് ചേര്‍ന്ന്
നില്‍ക്കാന്‍  വേണ്ടിയാണ്.
നഷ്ടപ്പെടുന്നതിനു മുന്‍പ്
ആ വെളിച്ചത്തിനരുകിലെത്തണം
മറിവകളെ നിങ്ങളോടൊരപേക്ഷ
ഓര്‍മ്മിക്കാന്‍
ഒരിറ്റു സ്ഥലം തരണം
അവിടേക്കെത്തുന്നതുവരെയെങ്കിലും.

Monday, April 11, 2011

മഴ ഒരു കണ്ണാടി.


മഴ വന്നാല്‍
വേലിക്കരികിലെ
ചുകന്ന ചെമ്പരിത്തിപ്പൂ
തലതാഴ്ത്തി നില്‍ക്കുന്നതു കാണാം,

മുത്തച്ഛനില്ലാത്ത വീടിന്റെ
ഉമ്മറപ്പടിയില്‍ മഴയില്‍
നടക്കാന്‍ ഇഷ്ടപ്പെടുന്ന
തുരുമ്പിച്ച
ഒരു കാലന്‍ കുടയുണ്ട്.

മഴ വാരിയെടുക്കാന്‍ മറന്നു
പോയ തുള്ളികള്‍ ഇടയ്ക്ക്
സ്കൂളിന്റെ പൊട്ടിയ മേല്‍ക്കൂരയില്‍ക്കൂടി
അടര്‍ന്നു വീഴാറുണ്ട് 
എന്റെ ഓര്‍മ്മകളുടെ ചോറ്റുപാത്രത്തിലേക്ക്!.

Related Posts Plugin for WordPress, Blogger...