ഒരു വീടു വെച്ചു ;
എന്റെ സമയം കൊടുത്ത് ,
എന്റെ ഹൃദയ കൊടുത്ത് ,
എന്റെ വിയർപ്പ് നല്കി ,
എന്റെ വർഷങ്ങൾ നല്കി
എന്റെ വസന്തവും,ഗ്രീഷ്മവും വലിചെറിഞ്ഞ് ,
ഉരുകുന്ന ചൂടിൽ ചുടു രക്തമൊഴുക്കി
മനസ്സ് കനലാക്കി ,ആകൃതിയുണ്ടാക്കി
ഞാനൊരു വീടു വെച്ചു.
വീടിന്റെ വിലയറിയാതെ ,മനസ്സറിയാതെ
ഒരു വലിയ വീടു വെച്ചു .
ഒടുവിൽ ,വരാത്ത അഥിതികൾക്കായി
മുറികളുടെ തുറന്ന വാതിൽ അടച്ച് ;
വാങ്ങാത്ത വാഹനത്തിന്റെ
കാർപോർച്ചിൽ തെക്കേതിലെ
മാങ്കൊള്ളികൾ അടുക്കി വെച്ച്
പുനർജ്ജനിയില്ലാത്ത ജീവിത പൂമുഖത്ത്
നഷ്ട ജീവിതത്തിന്റെ പോക്കുവെയിൽ
നോക്കി ഞാനിരുന്നു.
വീടെന്ന മനസ്സിനെ കാണാതെ
ആകൃതിയെന്ന പാഴ് മനസ്സിനെ പുകഴ്ത്തി .
ഇന്നിപ്പോൾ അശാന്തിയുടെ കടങ്ങളിൽ
ഒരു മുറിയിൽ ഞാനും എന്റെ കുടുംബവും .
പല വീടുകളും ഇങ്ങനെതന്നെ
ReplyDeleteനന്നായി ആവിഷ്കരിച്ചിരിക്കുന്നു
ajithetta,thank you
ReplyDeleteവീടെന്ന മനസ്സിനെ കാണാതെ
ReplyDeleteആകൃതിയെന്ന പാഴ് മനസ്സിനെ പുകഴ്ത്തി....
വളരെ ശരിയായ വരികൾ.
നല്ല കവിത.ഇഷ്ടമായി.
ശുഭാശംസകൾ...